18.5.07




ബാല്ല്യം

കാട്ടിലെ പൊയ്കയിന്‍ ചാരത്തണഞു

നിന്നാരണ്യഭംഗി നുണഞു നില്‍ക്കെ
ചൊല്ലാതെ വന്നൊരു പൂന്തെന്നലെന്നുള്ളില്‍
ബല്യസ്മരണകള്‍ ഉണര്‍ത്തിവിട്ടു.
ജീവിത ഗമനത്തിന്‍ അഴലേതുമറിയതെ
പൂമ്പാറ്റയപോല്‍ പറന്നകാലം.
മാലിന്ന്യമേശാത്തൊരാവസന്തത്തിന്
‍തളിര്‍ വല്ലി കളിന്നു കരിഞ്ഞു നില്പ്പു.
നാകതുല്ല്യമാമെന്‍ ബല്യകാലങ്ങളില്
‍ആര്‍ത്തുല്ലസിച്ചുകളിച്ച നാള്‍കള്‍.
ദുഖ: കണങ്ങള്‍ പൊഴിയുമീയാമത്തില്‍
എന്‍ ചിത്തത്തിലെങ്ങ്നൊകളിച്ചീടുന്നു.
ബാല്യം വിതച്ച സ്നേഹബീജങ്ങള്‍ക്കാ
യ്കൗമാരമേഘങ്ങള്‍ ജലപാനമേകി.
യൗവ്വനമേകിയ കാപട്യച്ചൂടിലെന്‍
സ്നേഹലതകള്‍കരിഞ്ഞുപോയി.
(അജി വി ജോണ്‍ റിയാദ് ) ൧൯൯൩

No comments: